Wednesday, August 19, 2015

Friday, July 11, 2014

തിരികെ

"വന്നോ?" 

അടുത്ത് നിന്നയാൾ അയാളെ തട്ടി ചോദിച്ചു. ഇരുൾ വീണ ഹൃദയത്തിന്റെ ആഘാതതയിൽ ഒരു സ്‌ഫോടനം നടന്നത് പോലെ അയാൾ ഞെട്ടി പകച്ചു ഒരു വട്ടം അയാളെ നോക്കി. നിരവികാരതോടെ!

ശബ്ദങ്ങൾക്ക്‌ ഇടയിലൂടെ നിശ്ചലമായി ചലിച്ചുകൊണ്ടിരിക്കുമ്പോഴും അയാളുടെ കാലുകൾ ഇടറുന്നുണ്ടായിരുന്നു. തന്നോട് തന്നെ ചോദ്യങ്ങളും ചോദിച്ചു കൊണ്ട് തെക്കേ ഭാഗത്തെ കാറ്റാടി മരതനലിൽ ചെന്നിരുന്നു. 

അതെ.. ഇവിടം തന്നെയാ അവള്ക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലം. തന്റെ കൈയ്യും പിടിച്ച് അവളെത്ര വട്ടം ഇവിടെ വന്നിരിക്കുന്നു. കാറ്റാടി മരത്തിന്റെ ശീല്ക്കാരങ്ങളും ശ്രവിച്ച്... എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ ... 

സ്വപ്നങ്ങൾ അവൾക്കേറെ പ്രിയമുള്ളവയായിരുന്നു. എത്ര നേരം വേണമെങ്കിലും നിശ്ചലമായി അവൾ അവളുടെ സ്വപ്നലോകത്ത്, അവളുടെ സ്വന്തം ലോകത്ത് ഉല്ലാസം കണ്ടെത്തിയിരുന്നു. കലയും കവിതകളും അവള്ക്ക് അന്യമായിരുന്നില്ല. 

"ഭാവിയിൽ നമുക്കൊരു കുഞ്ഞു പിറന്നാൽ അവനെന്തു പേരിടണം? കാർത്തിക് എന്നായാലോ ? "  കുസൃതിചിരിയോടെ അവളന്ന് ചോദിച്ച ആ ചോദ്യം പെട്ടെന്ന് കാതിൽ മുഴങ്ങിയതായി അയാൾക്ക്‌ തോന്നി. 

"എപ്പോഴാണ് ? എവിടെ വച്ചാണ് ?" ചോദ്യങ്ങള അനവദി. അവനു ചുറ്റും പരിചിത സ്വരങ്ങൾ നിറഞ്ഞു വന്നു. ഏകാന്തതയെ കീറി മുറിക്കുന്ന ചോദ്യ ശരങ്ങൾക്ക്  വിരാമാമിടാനുറച്ചു അയാൾ ഡിപാർറ്റുമെന്റ് കൊറിഡോറിലേക്ക് കയറിച്ചെന്നു. വിജനം !!!

അവൾ എന്നെ ഇവിടെ വച്ച് എത്രവട്ടം സ്നേഹപൂർവ്വം ശകാരിചിരിക്കണം? അറിയില്ല.. വർഷങ്ങൾ ഒരുപാട് കൊഴിഞ്ഞു പോയതല്ലേ.. ചുമരെഴുതുകളിൽ രസം കൊണ്ടിരുന്ന നാളുകളിൽ കുറിച്ചിട്ട പേരുകളിൽ പലതും ഒന്നൊന്നായി അയാള്ക് മുന്നില് തെളിഞ്ഞു വന്നു. 

"ഇവിടെവിടെയോ തന്നെയാണ്.. " ചിതലരിച്ചു തുടങ്ങിയ വാതിലിനരികെ വളരെ നേരത്തെ തിരച്ചിലിന് ശേഷം അയാൾ അത് കണ്ടെടുത്തു. അന്ന്, വിട പറയുന്ന ദിവസം അയാൾ ചുവരിൽ കുറിച്ചിട്ട അവളുടെ പേര്.  അതിലൂടെ കയ്യോടിച്ചപ്പോൾ അയാള്ക്ക് അവളുടെ മൃദുസ്പർശമേറ്റതായി അനുഭവപ്പെട്ടു.

യഥാർത്ഥത്തിൽ വിടപറയുന്ന ദിവസമായിരുന്നൊ അത്? അതിനു ശേഷവും എത്ര ആവർത്തി അവളെ കണ്ടിരിക്കുന്നു. എന്തെല്ലാം സ്വപ്നങ്ങളായിരുന്നു .. വിവാഹം, കുട്ടികൾ.. അവൾക്കൊപ്പം അയാളും സ്വപ്നലോകത്തിനടിമപ്പെട്ടിരുന്ന കാലങ്ങൾ വീണ്ടും അയാളെ പിറകിലേക്ക് വിളിച്ചു. 

ആര്ക്കും പിടികൊടുക്കാതെ സൌഹൃദമായി നടിച്ച പ്രണയകാലം..പെട്ടെന്നായിരുന്നു ദിവസങ്ങള് കൊഴിഞ്ഞത്. അവസാനം ഒരു ക്ഷണക്കത്ത് മാത്രം നല്കി വിങ്ങുന്ന ഹൃദയവുമായി തന്നെ തിരിഞ്ഞു നോക്കിക്കൊണ്ട്‌ പോയ അവളുടെ കണ്ണുകൾ... 

പെട്ടെന്നാണ് ആരുടെയോ കൈ തന്റെ തോളിൽ തട്ടുന്നതായി അയാൾക്കനുഭവപ്പെട്ടത്.      
       
" കൊണ്ട് വന്നുത്രേ . വേഗം വീട്ടിലെക്കെടുക്കും. പോയി കണ്ടോ. കൂടെ പഠിച്ചതാണല്ലോ എന്ന് കരുതിയാ ഞാൻ തിരക്കൊക്കെ മാറ്റിവച്ചു വന്നത്. നാളെയാ മോന്റെ എന്ട്രൻസ്. ഓര്മ്മയുണ്ടല്ലോ. വേഗം പോകണം."            

യാധാര്ത്യത്തിന്റെ ലോകത്തേക്ക് തിരികെ വന്ന അയാൾക്ക് സ്വന്തം ഭാര്യയുടെ പരിചിതമായ ശബ്ദവും അപരിചിതത്വത്തിന്റെ നിറം നല്കി.            
" വിധി.. അല്ലാതെന്തു പറയാനാ? ഇങ്ങനെയും മനുഷ്യ ജന്മമങ്ങൾ ഉണ്ടല്ലോ..."  

അയാള്ക്ക് മുഴുവൻ കേള്ക്കാൻ ത്രാനിയുണ്ടായിരുന്നില്ല. എങ്കിലും ഇവിടം, ഈ കോളേജ് അവളെന്തിനു തിരഞ്ഞെടുത്തു? നീറുന്ന മനസ്സുമായി അയാൾ നടന്നു. പാതിയടഞ്ഞ അവളുടെ കണ്ണുകളിൽ പഴയ നക്ഷത്ര തിളക്കം അയാൾ തേടിക്കൊന്ടെയിരുന്നു. 

തണുത്തുറഞ്ഞ് അഗ്നിയുടെ വരവിനായി കാത്തിരിക്കുന്ന അവൾക്ക് നല്കാൻ ഇനിയെന്താനുള്ളത്..ഇല്ല . ഒന്നുമില്ല. രണ്ടു തുള്ളി കണ്ന്നുനീരല്ലാതെ. ചിന്തകൾ അയാളെ വീണ്ടും സ്വപ്നലോകത്തേക്ക് നയിക്കവെ പോക്കെറ്റിൽ കിടന്ന മൊബൈൽ ശബ്ദിച്ചു ..

    ' കാർത്തിക് കോളിംഗ്' 

അയാളുടെ മനസിലേക്ക് അവളുടെ നേരത്ത സ്വരം വീണ്ടും ഒഴുകിയെതുന്നതായി അയാൾക്ക് തോന്നി. മനസ്സില്നെ ദൃഡപ്പെടുത്തി തിരികെ പോകുവാൻ ഒരുങ്ങുമ്പോഴും ആ ശബ്ദം അയാൾ കേട്ടു.      " അവനെ നന്നായി പഠിപ്പിക്കണം. എനിക്ക് പിറന്നതല്ലെങ്കിലും അവൻ എന്റെയും കൂടെ മകനല്ലേ.." 

പിന്നെ അയാൾ കാത്തു നിന്നില്ല. പലതും ചെയ്തു തീർക്കാനുണ്ടെന്ന തിരിച്ചറിവോടെ  മാറ്റതിന്റെയും വേഗതയുടെയും ലോകത്തേക്ക്... തിരികെ...

Saturday, May 18, 2013

അവൾ

അമ്മയായ് , കാമുകിയായ് , മകളായ്
ജീവിത ഭാഗങ്ങളായ് തീർന്ന സ്ത്രീ
അവളെ ഞാൻ വീണ്ടും കണ്ടു
ഒരു വേശ്യയെ പോലെ ,
തനിക്കു വേണ്ടി വിലപെശുന്നവർക്കിടയിൽ !
കണ്ണീരു വീണു കുതിർന്ന
കണ്‍തടങ്ങളിൽ വിള്ളലും കീറലും
നിറകണ്ണുകളോടെ നിണമാർന്നവൾ 
അണപൊട്ടി... ഒരു ഭ്രാന്തിയെ പോലെ
നിലവിളികളെ ശാന്തമാക്കി
അവൾ ഉച്ചത്തിൽ തേങ്ങി
അലറി വിളിച്ചു
പിന്നെയും
മുന്നോട്ട് മുന്നോട്ട് .... 
വിഡ്ഢിത്തം 

മിട്ടായിപെട്ടിയിൽ  കണ്ണോടിച്
ആർത്ത് വിളിച്ചു കരയുന്ന കുഞ്ഞിലും
കണ്ടു, കേട്ടു ...
നോവിന്റെ നേരത്ത രാഗങ്ങൾ
പകച്ചു !
അമ്മയോ പ്രിയ കാമുകിയോ
അറിയില്ല ...
തേങ്ങലായ് മാറിയ സ്വരത്തിനെ
വേർതിരിച്ചെടുക്കാൻ ശ്രമിച്ചത്
ഞാനെന്ന വിഡ്ഢിത്തം  !!!
പ്രാർത്ഥന

കണ്ണുനീർ തുള്ളികൾ നിറഞ്ഞ 
അവളുടെ കണ്ണുകളിൽ 
ഞാനെൻറെ അമ്മയെ കണ്ടു 
മെലിഞ്ഞുണങ്ങിയ സ്വന്തം അമ്മയെ !
ഞാൻ കരഞ്ഞില്ല 
സഹിക്കാൻ പഠിച്ചിരിക്കുന്നു .
ഇതളറ്റ പനിനീർ പോലെ 
നടന്നകന്നു പോയ്‌ 
ഒരു പ്രാര്ത്ഥന മാത്രം 
"ഇനിയൊരിക്കലും കാണാതിരിക്കട്ടെ !!!"

Thursday, February 23, 2012

Monday, February 6, 2012

        മുലപ്പാല്‍  

അമ്മിഞ്ഞ പാലിന്ടെ സ്വാദ്…
മറന്നുതുടങ്ങിയപോഴും കൊതിച്ചു,
ഒരുതുള്ളി നുണയുവാന്‍ 
കാഞ്ഞിര  കൈപ്പിനാല്‍ 
അമ്മയകറ്റി 
പതറിയില്ല ,കൈപ്പിലും 
രുചിക്കൂട്ട് കാണാന്‍ ശ്രമിച്ചു .
ഇടറുന്ന വാക്കുമായ് അമ്മ 
ആസ്പത്രി കിടക്കയില്‍ കിടക്കുമ്പോഴും 
കൊതിച്ചത് അതേ മാറിലെ
ചൂടും മുലപ്പാലിന്‍ നൈര്‍മ്മല്യവും 
അറിഞ്ഞിരുന്നില്ല , പാല്‍നിറം വറ്റി 
ഒഴുകിതുടങ്ങിയ 
ചുടുവര്‍ന്ന രക്തതെയന്നു ഞാന്‍  !

Thursday, January 5, 2012

Tuesday, March 29, 2011

SWEET CHEMBRA PEAK




Monday, December 20, 2010

മറക്കാന്‍ കഴിയുമോ ?


പ്രണയിച്ച പ്രണയത്തെ മറക്കാന്‍ കൊതിക്കവേ
പ്രണയിക്കയല്ലേ ഞാന്‍ വീണ്ടുമെന്‍ പ്രണയത്തെ!
എരിയുന്ന തീക്കനല്‍ നെഞ്ജിലായ്
ഇടിനാദമകതാരിലെങ്ങുമായ്
പടരവേ
പതുക്കെ പറഞ്ഞു ഞാന്‍
"മറക്കണം എല്ലാം മറക്കണം"
പലവട്ടം ചോദിച്ചു പലരുമെന്‍ കവിതയില്‍
ഞാന്‍ കുറിച്ചിട്ട പ്രണയ സാന്നിദ്യത്തെ ...
ചിരിച്ചകന്നു നടന്നു പോയ്‌ ഞാനെന്നും
സത്യമം മിഥ്യയോ? മിഥ്യയാം സത്യമോ ?
പറഞ്ഞീല  ഞാനൊന്നും
ഇനിയൊട്ടു പറയില്ലോരിക്കലും
പ്രകൃതിയെ പ്രണയിച്ച
പ്രകാശത്തെ പ്രണയിച്ച
പ്രഭാതത്തെ ,പ്രദോഷത്തെ
പ്രണയിച്ച
ഏകയാം ഞാനിന്നു
മറക്കുന്നതെങ്ങനെന്‍
പ്രണയിച്ച  പ്രപന്ജ സൗന്ദര്യത്തെ
എന്നെന്നേയ്ക്കുമായ്...................... 

Friday, October 8, 2010

മനസ്സ് 


ജീവനില്‍ കൊതിയില്ല 
മരണത്തെ ഭയമില്ല 
കണ്ണില്ല , കാതില്ല 
മനസു മാത്രം !

ചിന്തതന്‍ യാന്ത്രിക 
തേരോട്ടം നടക്കുന്ന 
ഇരുട്ടിന്റെ സ്വന്തം 
തടവറയില്‍ 


നിയന്ത്രണാതീതമാ 
ചിന്തതന്‍ വഴികളില്‍ 
ചുറ്റുമായ്‌ കാണുന്നു 
തെറ്റും തിരുത്തലുകളും 


ആളില്ല അരങ്ങില്ല 
എരിയുന്ന മനസുമായ് 
ഒറ്റയ്ക്കവള്‍ മാത്രം 
ആടിടുന്നു.


നിറമില്ല മണമില്ല 
കാണാന്‍ കഴിയില്ല 
എന്കിലുമവള്‍ മാത്രം 
കണ്ടിടുന്നു .

മനതാരില്‍ വിരിയുന്ന 
ചിന്താശകലങ്ങളില്‍
നിറമില്ല , മണമില്ല 
അരങ്ങുമില്ല

ആടിയടങ്ങട്ടെ 
ആളിയെരിയട്ടെ 
ആരെയും നംബാത്ത
മനതാരിത് !!!

എന്റെ ഗുരുനാഥന്‍

"TIC 20 ചിരികളെ സ്നേഹത്തിന്‍ മഷി മുക്കി
TIK ചെയ്തതാണെന്‍ ഏകമാം അപരാധം "
എന്നോതിയോരാ മഹത്വത്തെ മറക്കാന്‍
കഴുയുമോ പതിനാലു ജന്മമം പിറന്നാലും .


നൈര്‍മല്യമാം ചിരിതൂകിയെന്‍ ഹൃദയ കവാടം
തുറന്നെത്തിയോരാ വിജ്ഞാന സ്രോതസ് ,
'GRAMMAR' ലെ AR നെ കാണിച്ചും ,
LAMB നും LAMP നും വ്യത്യാസമോതിയും,
സഹിക്കാന്‍ പഠിപ്പിച്ചും അറിവിന്‍
കവാടം എനിക്കായ് തുറന്നിട്ടു.

ABROAD ലെ ROAD നെ കാണിച്ചതും  ,
ജീവനാം DO വിനെ പുറതെടുത്തിട്ടതും
ഇന്നും പുതുമയാം ഓര്‍മ്മകള്‍ മാത്രമോ?

അരികിലിന്നില്ല...


ആദ്യമായ് ശമ്പളം തന്നൊരാ ഗുരുവിനെ
അശ്രുപുശ്പങ്ങളാല്‍ മൂടട്ടെ ഞാനിന്ന്.
അകലെയാണെന്ന്നാകിലും ആ
സ്വര്‍ഗ്ഗ കവാടത്തില്‍ നിന്നെന്‍
കൈകളെ നിയന്ത്രിക്കുന്നുന്ടെന്‍ ഗുരുനാഥന്‍
ദൈവതുല്യനാം എന്‍ പ്രിയ ഗുരുനാഥന്‍ .

Thursday, October 7, 2010

സംഭവാമീ യുഗേ യുഗേ


                                       നോവുന്ന ഹൃദയത്തോടെ ഒരു തരി സ്നേഹത്തിനായ്  കേഴുകയാണിന്നു ഞാന്‍ .വ്യര്‍ഥമായ ജീവിതം .നീളമേറിയ പകലുകള്‍ കുറയുകയാണോ അതോ.... മനസിന്റെ ആഴതിലെങ്ങോ‌ ഏറ്റ മുറിവില്‍ നിന്നും പുത്തന്‍ ചോര ഒഴുകികൊണ്ടിരിക്കുകയാണ്. ഇനിയെനിക്ക് ചിന്ധിക്കനെന്ത്? ആശകള്‍ അവസാനിച്ചിരിക്കുന്നു .പലതും നെടാനുണ്ടെങ്ങിലും കൈകള്‍ കുഴയുകയാണ് . കൈയെത്തുന്നില്ല.
                                     കിനാക്കളെ കൈയിലോതുക്കി നിരത്തിക്കളിക്കുന്ന ബാല്യത്തിലെവിടെയോ എനിക്ക് തെറ്റുപറ്റിയിരിക്കുന്നു. കൌമാരത്തിന്റെ പടിവാതിലില്‍ നിന്ന് നീന്തി തുടങ്ങിയ എനിക്ക് കൌമാരത്തിന്റെ മദ്ധ്യത്തിലും താളം തെറ്റിയ തന്ത്രികള്‍ മുറുക്കി ചേര്‍ക്കാന്‍ കഴിയാതെപോയി.
                       ജീവിതമാകുന്ന സാഗരത്തിലെല്ലാം പങ്കായം നഷ്ട്ടപെട്ട വഞ്ചി എന്ന  പോലെ ഞാനിന്നും അലയുകയാണ്. ഉരുകുന്ന ഹൃദയവും പേറി .
                                    സ്നേഹം എന്താണത് ?ഞാന്‍,എന്നെ നോക്കി ഹാസ്യമാം വിധം പുഞ്ചിരി തൂകിയ ലോകത്തിന്റെ മുഖത്തേക്കു നോക്കി ചോദിച്ചു. ഇന്നും ചോദിച്ചുകൊണ്ടിരിക്കുന്നു. എന്റെ ചോദ്യത്തിനു മുന്നില്‍ മുഖം താഴ്ത്തി  നില്‍ക്കുന്ന ലോകത്തിന്റെ മുന്‍പില്‍ നില്‍ക്കുവാന്‍ അറപ്പു തോന്നി. അതിലേറെ വെറുപ്പും. കാപട്യം നിറഞ്ഞ മനസുകള്‍ക്കിടയില്‍ നിന്നും സ്നേഹം വേര്‍തിരിച്ചെടുക്കാന്‍ ശ്രമിച്ച ഞാനല്ലേ വിഡ്ഢി?
                                   ലോകത്തെ മനസിലാക്കാതെ,ലോകത്തിനു  വേണ്ടി ജീവിതം ത്യജിക്കാന്‍ വരെ തുനിഞ്ഞ മനസ്സുകളെ ലോകം തിരിച്ചരിയാത്തതെന്തേ?
                                   ആന്തരത്മാവില്‍ നിന്ന് ഞാനാ ഗാനം കേട്ടു.അത് സ്വര്‍ഗവാതില്‍ പക്ഷിയുടെതായിരുന്നു. അത് പാടുകയാണ്,ഇടറുന്ന ശബ്ദത്തോടെ,അവസാനമായി...
                                    ആ ഗാനത്തിന്റെ മാധുര്യത്താല്‍ ഒരു നന്മ പൂവിട്ടിരുന്നെങ്കില്‍ എന്നത് കൊതിച്ചിരിക്കണം....
                                   കളംകമില്ലാത്ത മനസുമായ് ഏറെ പ്രതീക്ഷയോടെ കടന്നു വരുന്ന മാനവ സന്താനങ്ങള്‍ വളരും തോറും മാറ്റങ്ങളിലേക്ക് വഴുതി വീഴുകയല്ലേ?
                                   സ്വാര്‍ത്ഥ താല്പര്യങ്ങള്‍ മുന്നില്‍ കണ്ടു കൊണ്ട് ജീവിക്കുന്നതിനെന്തര്‍ത്ഥം?
                                     ഞാനും പാടി, സ്വര്‍ഗവാതില്‍ പക്ഷിക്കൊപ്പം . ചിറകു മുളച്ചു  ഭൂമിയില്‍ നിന്നും പറന്നകലുകയാണ് ഞാനെന്നെനിക്കു തോന്നി. എന്റെ പ്രിയ സഖീ ,ഞാന്‍ പോകുന്നു . ഈ വ്യര്‍ഥമായ ജീവിതത്തിന്റെ കനല്‍പാടുകള്‍ തട്ടിമാറ്റി എന്റേതു മാത്രമായ ആ ശാന്തതയുടേയും സമാധാനത്തിന്റെയും ലോകത്തേക്ക്.
                                      നല്ലൊരു നാളെയ്ക്കായ്‌ മംഗളാശംസകളോടെ സഖി ,    നിനക്ക് വിട  !!!

Wednesday, October 6, 2010

Monday, September 13, 2010

എന്റെ സ്വന്തം ജെന്നി 


                                                                                                    

Thursday, September 9, 2010

ബാഷ്പാഞ്ജലി


ഭൂമീ നിന്‍  മരണം കുറിക്കുവാന്‍
വരവായ് ,അവന്‍ നിശാകാമുകാന്‍
ഹൃദയങ്ങള്‍ അടരുന്ന വേദന,
ദീന രോധനമം, ഇറ്റിറ്റു വീഴുന്ന
രണകണങ്ങളും.
കണ്ടു ഞാന്‍...
പിടയുന്ന ഹൃദയത്തിന്‍
ഉടമയാം അമ്മയെ
കേട്ടു ഞാന്‍...
ഇടറുന്ന വാക്കിലെ
നൊമ്പര ജ്വാലയും
ശാപമോ ശപമോക്ഷമോ
അറിയില്ല !
എന്നാലിതു സത്യം
"ഭൂമീ നിന്‍ മരണം കുറിക്കുവാന്‍
 വരവായ് ,അവന്‍ നിശാകാമുകാന്‍"
മക്കള്‍ തന്‍ കണ്ണിലെ
വാളിന്ടെ ശൌര്യവും
വാക്കിലെ മൂര്‍ച്ചയും
മറക്കാന്‍ കൊതിക്കുന്ന ഭൂമീ,
നേരട്ടെ ഞാന്‍
ഒരായിരം ബാഷ്പാഞ്ജലി...



കാത്തിരിപ്പ്


കേട്ടു! അകലെ ഒരു മണിമുഴക്കം
എങ്ങും ഇരുട്ട്! അടരുന്ന ഹൃദയം
അറിയാത്ത നോവ്‌
ഇല്ല , കഴിയില്ലെനിക്ക് നിന്നില്‍
നിന്നകലാന്‍ പക്ഷെ...
എങ്ങും ടിക്ക് ട്വന്റി ചിരികള്‍ നിറയുമ്പോള്‍
സൂര്യതാപനം മാനവ മനസിനെ എരിയ്യ്ക്കുമ്പോള്‍
മതമൈത്രി ഭീമമാം ചക്രത്താല്‍ അരയ്ക്കപ്പെടുമ്പോള്‍
സ്ത്രീ നരിക്കയ്യില്‍ പിടയുമ്പോള്‍
വയ്യ ! കാനാനിനി വയ്യ !
വരണം എല്ലാം മറക്കാന്‍
നിന്നെ മാത്രം അറിയാന്‍
നിന്ടെ ഹൃദയത്തില്‍ പറ്റിചേരാന്‍  
നിന്‍ മൃദുച്ചുംഭനം ഏറ്റു വാങ്ങാന്‍ 
നിന്ടെ ചൂടില്‍ ആശ്ലേഷിക്കാന്‍ 
മരണമേ വരിക 
നിനക്കായ്‌ നിന്‍ പ്രിയതോഴി 
ഇതാ... ഇവിടെ...